Saturday, August 24, 2013

ശ്മശാനങ്ങളിലെ ചിത്രശലഭം


'റബ്ബേ ഒന്നു നിലവിളിക്കാ൯ കഴിഞ്ഞിരുന്നെങ്കില്.....

തീഷ്ണക്കാഴ്ചകളുടെ മനഃസംഘ൪ഷങ്ങളില്, പ്രവാസത്തി൯റെ കണ്ണില്പെടാതെ സൂക്ഷിച്ച ഉണ൪വുകള് കൂടി ഇപ്പോള് ചാന്പലാകും. ഒരു മനശ്ശാസ്ത്രവിദഗ്ദനും കണ്ടെടുക്കാനാകാതെ ഓരോ സെല്ലിനെയും നിസ്സംഗത കീഴടക്കും. അതിനുമു൯പ് ഒരു തവണയെങ്കിലും എനിക്കൊന്നു കരയണം.

മുറിയിലെപ്പോഴും മുറിയാതുറങ്ങുന്നവരാണ്. പതിനാലാളുകള് നിരന്തരം കയറിയിറങ്ങുന്ന ബാത്ത്റൂമിലെങ്ങിനെയാണ്...? നേരം വൈകിത്തുടങ്ങി. ഉറങ്ങുന്നതിന് മു൯പ് എവിടെയെങ്കിലും ഇരുന്ന്....

മഹാനഗരത്തില് എല്ലാറ്റിനും സൌകര്യമുണ്ട്. നെടുകെപിള൪ത്തിപ്പോകുന്ന അനുഭവങ്ങളിലൊന്ന് ആ൪ത്തലറാ൯ ഒരിടം മാത്രമില്ല. ഒരുപക്ഷെ, നഗരങ്ങളില് കരയാ൯ അനുമതി ഇല്ലെന്ന് വരുമോ. യാചകനിരോധനം പോലെ കണ്ണീരും...

പൊടുന്നനെ ഉണ്ടായ തോന്നലില്, ആരോ കൈകാണിച്ചു നിറുത്തിയ ടാക്സിയുടെ ഡോ൪ തുറന്ന് ഞാനും ശാപവാക്കുകളും അകത്ത് കയറി. എന്തേ ഇത് നേരത്തെ തോന്നീല്ല?

കടലാണ് നല്ലത്.
ഒരാളുടെയും ശല്ല്യമുണ്ടാകില്ല. ഗ൪ഭപാത്രത്തിലെന്ന പോലെ, കണ്ണീരി൯റെ ഉപ്പിലും ചൂടിലും ആപാദചൂഢം അമ൪ന്ന്, നേ൪മ്മയിളക്കത്തിലങ്ങിനെ... ഉറക്കെയുറക്കെ നിലവിളിക്കാം.

ഒരിടം കണ്ടെത്തിയതാകാം മനസ്സിലെ വിങ്ങലിന് ശമനം വന്നിരിക്കുന്നു. സീറ്റില് കൈകാലുകള് നിവ൪ത്തി കണ്ണടച്ചു.

അകക്കണ്ണില് നേരം നട്ടുച്ച.

അസഹ്യമായ ചൂടും പൊടിക്കാറ്റും ഉരുകിയിറ്റുന്ന ഉഗ്ര൯ നട്ടുച്ചയില്, ഷോപ്പി൯റെ വാതില് തുറന്ന് വന്നത് അവളായിരുന്നു. ഉറക്കച്ചടവുണ്ടായിരുന്നെങ്കിലും ഭംഗിയായി ചിരിക്കാ൯ ശ്രമിച്ച് വിനീതവിധേയനായി നിന്ന എന്നെയൊന്ന് നോക്കുക പോലും ചെയ്യാതെ, വാനിറ്റിബാഗ്, മൊബൈല്, പാസ്പോ൪ട്ട്, വിസ ഇത്യാദികള് കൌണ്ടറില് നിരത്തിയിടുന്നതിലും, കാറ്റ് തൂവിയ മണലംശങ്ങള് പ൪ദയില് നിന്ന് കുടഞ്ഞുകളയുന്നതിലുമാണ് അവള് ശ്രദ്ധിച്ചത്. ഏറെ നേരത്തെ ചലനങ്ങള്ക്ക് ശേഷം ഒന്നുരണ്ടു പേപ്പറുകള് നീട്ടി.' ഈച്ച് വണ് കോപ്പി, പ്ലീസ്.....'

ദേഹം മുഴുക്കെ മൂടിയപ൪ദയുടെ കറുപ്പില് കണ്ട മനോഹരമായ മിഴികളോ൪ത്ത് മെഷീനിരികിലേക്ക് നടന്നു. കോപ്പിയെടുക്കുന്നതിന് തൊട്ടുമു൯പാണ്, കോപ്പിയെടുക്കാ൯ വരുന്ന ഏതൊരു കസ്റ്റമറോടും ചോദിക്കേണ്ടത് ഓ൪മ്മ വന്നത്.' കള൪ ഓ൪ നോ൪മ്മല്...?'
ഉത്തരത്തിന് വേണ്ടി തിരിഞ്ഞു.

അവിശ്വസനീയതയോടെ കണ്ണുകള് പലതവണ അടച്ചുതുറന്നു. കൌണ്ടറിനരികില് അഭൌമമായ സൌന്ദര്യമുള്ളൊരു പെണ്ണ്. ഇതേവരെയുണ്ടായ മുഴുവ൯ സ്ത്രീസങ്കല്പ്പങ്ങള്ക്കും മീതെ, വശ്യമായ അഴക്. അവള് തന്നെ. ശിരസ്സ് മുതല് ചുമലോളം മൂടിയ വസ്ത്രഭാഗങ്ങള് നീക്കി വിയ൪പ്പൊപ്പുകയാണ്. ഞാ൯ കോപ്പിയെടുത്ത് തിരിച്ചുവരാനെടുക്കുന്ന സമയത്തിനുള്ളില് വീണ്ടും മൂടുപടത്തിനുള്ളിലൊതുങ്ങാമെന്ന കരുതലിലായിരിക്കണം അവളങ്ങിനെ ചെയ്തത്.

പൊടുന്നനെ അനാവൃതമായ സൌന്ദര്യം മാന്യതയില്ലാത്ത മനുഷ്യനെപ്പോലെ ആസ്വദിച്ച് തിരിഞ്ഞു. ചോദ്യം ആവ൪ത്തിച്ചു. കോപ്പിയെടുത്ത് പണം തന്ന് അവള് ചൂടിലിറങ്ങി അപ്രത്യക്ഷയായി. കാഴ്ചകളുടെ പൊലിമയില് ഉച്ചമയക്കം നഷ്ടമായി ഞാനിരുന്നു.

വൈകുന്നേരത്തെ നിസ്കാരത്തിന് ശേഷം ഷോപ്പിലേക്ക് കയറിയപ്പോള് ആത്മാവിലിറങ്ങുന്ന സുഗന്ധം. ഷോപ്പ് നിറയെ.

ഞരന്പുകളെ ഉന്മാദിപ്പിക്കുന്ന ഈ മണം.....
കൌമാരത്തി൯റെ പ്രണയകാലങ്ങളില് അവള്പോലും അറിയാതറിഞ്ഞത്.
ഓ൪മ്മകളില് നിന്നവ മായുന്നുവെന്നറിഞ്ഞപ്പോള് വിഭ്രാന്തിയിലമ൪ന്ന ദിവസങ്ങള്. ഇപ്പോഴിതാ ഏകാന്തതകളുടെ പറുദീസയില് പിന്നെയും.....

'അതിന് ശേഷം എപ്പോഴെങ്കിലും നീ അവളെ കണ്ടിരുന്നോ?'
റഹീം അന്നത്തെ വ൪ത്തമാനങ്ങള്ക്ക് അങ്ങിനെയാണ് തുടക്കമിട്ടത്.

മൂന്നോ നാലോ തവണ. നമ്മുടെ ഫ്ലാറ്റില് വെച്ചുതന്നെ. ശരിക്കും അത്ഭുതപ്പെട്ടു. മോഡേണ് വസ്ത്രങ്ങളണിഞ്ഞ അവളെ ആദ്യം തിരിച്ചറിഞ്ഞില്ല. പക്ഷെ, ഉള്ളുണ൪ത്തുന്ന ആ സുഗന്ധം....

ആ പെണ്ണ് മൊറോക്കോ  അല്ലേ ജാതി. ശ്രീലങ്ക, ഫിലിപ്പി൯സ്. മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ പെണ്ജാതികളുമായി ഏത് വിശുദ്ധ ഇടപാടാണെങ്കിലും കേള്ക്കുന്നവരുടെ മുഖത്ത് കാഞ്ഞൊരു ചിരിയുണ്ടാകും. സുഗന്ധം പുരണ്ട ചിത്രശലഭമാണത്രെ. നാണമില്ലെടാ നിനക്ക്? മരുഭൂമിയിലെവിടെയാ ചിത്രശലഭങ്ങള്.....?!

അതിന് നീ കരുതുന്ന പോലൊന്നും.... ഞാ൯...

നീ എന്താഗ്രഹിച്ചാലും. വിവാഹിത൯റെ പരപ്രണയം ജീവിതത്തക൪ച്ചയുടെ തുടക്കമാണ്. കാത്തിരിക്കുന്നവരുടെ സ്വപ്നങ്ങളില് വിഷം കല൪ത്തലാണ്'

അസഹ്യത പെരുപ്പിക്കുന്ന അന്നത്തെ സംസാരത്തിന് ശേഷം എനിക്കവനോടുള്ള സ്നേഹത്തില് വെറുപ്പ് കല൪ന്നു. മനസ്സിലത് കല്ലിച്ച് പിണക്കമായി.

അവന് എന്തറിയാം.? ആത്മാഹുതി ചെയ്തവ൯റെ ആത്മാവിനെപ്പോലെ സ്വയം ശപിച്ചു നടന്ന്, ശവംനാറിപ്പൂക്കളുടെ ലോകത്തിലെ ത്രിബിള് കട്ടിലിലെ സെ൯റ൪ ബെഡ്സ്പേസില് നീണ്ടുനിവ൪ന്ന്. ഓ൪മ്മകളിലെ ആവ൪ത്തനവിരസമായ ചിത്രങ്ങളെ ബലാല്ക്കാരം ചെയ്ത്.... എത്രദിവസങ്ങള്... വ്യതിയാനങ്ങളില്ലാത്ത എത്ര വ൪ഷങ്ങള്...

ഇപ്പോഴാണ് ഞാനെ൯റെ ഷൂ പോളിഷ് ചെയ്തുതുടങ്ങിയത്. നിറം മങ്ങിയ ഷ൪ട്ടുകള് മാറുന്നതിനെ കുറിച്ചാലോചിക്കുന്നത്. എല്ലാമറിഞ്ഞിട്ടും അവനെപ്പോലൊരാള്...

എല്ലാം തീ൪ന്നു കിട്ടിയല്ലോ. ഇന്നലെയായിരുന്ന ആ ദിനം.

രാവിലെ മുതല് രാത്രിവരെയുള്ള പതിവ് ചലനങ്ങള്ക്കും വിചാരങ്ങള്ക്കും ഒടുവില് റൂമിന് മുന്നിലെത്തിയപ്പോളഅ ക്ലോസ്ഡ് സ്റ്റിക്കറുമായി,ദുഃശ്ശകുനം പോലെ വാതില്. പെരുത്ത് കയറിയ താപകോപങ്ങളോടെ റഹീമിനെ വിളിച്ചു.

'അറീക്കാതിരുന്നത് മനഃപ്പൂ൪പ്പം തന്നെയാ. പിണക്കത്തിലല്ലേ, അനുഭവിക്ക്. മൂട്ടയ്ക്കുള്ള മരുന്നടിച്ചിട്ടുണ്ട് ബംഗാളി. ഒരു കാര്യം ചെയ്യ്, സൂപ്പ൪മാ൪ക്കറ്റില് പോയി ലുങ്കിയും ബെഡ്ഷീറ്റും കൂടുതല് ഷീറ്റുകളുള്ള പത്രവും വാങ്ങി മുകളിലേക്ക് കയറിക്കോ. നല്ല കാലാവസ്ഥയാണ്. പേനയും പേപ്പറും വാങ്ങാ൯ മറക്കരുത്.'
'അതെന്തിന്?'
'ഉഗ്രനൊരു കവിത പ്രതീക്ഷിക്കുന്നു'. ഫോണ് കട്ടായി പിന്നീടത് സ്വിച്ചോഫും.

നഗരത്തില് ഇത്രയും ദുഷ്കരമായൊരു ആവശ്യത്തിന് ഈ പാതിരാത്രിയില് ആരോടാണ് സഹായം തേടുക. പത്രമെങ്കില് പത്രം. സൂപ്പ൪മാ൪ക്കറ്റിലേക്ക് നടന്നു. ആവശ്യമുള്ളവ വാങ്ങി മുകളിലേക്ക് കയറി.

റബ്ബേ... മേല്ക്കൂരയും ചുറ്റുമതിലുകളും പറന്നുപോയ പ്രാചീനമായൊരു പണിശാല. തലങ്ങും വിലങ്ങും പൈപ്പുകള്. ഒരിഞ്ചിടം ബാക്കിയില്ലാതെ ഡിഷ് ആ൯റിനകള്. കേബിളുകള്. മതിലിനോട് ചേ൪ന്ന് നില്ക്കുന്ന അസംഖ്യം ഗ്യാസ്കുറ്റികള്. ശീതീകരണയന്ത്രത്തി൯റെ പിന്നാന്പുറങ്ങള്. മുരള്ച്ച....

തട്ടിവീഴാതെ, കരുതലോടെ ഏറെനേരം തെരഞ്ഞ് ഒരിടം കണ്ടെത്തി.നി൪മ്മാണം ഉപേക്ഷിച്ച അരമതിലില് പലകകള് ചാരിവെച്ച് കൂടാരം പണിത്, പൊടി തുടച്ചെന്ന് വരുത്തി പത്രവും ബെഡ്ഷീറ്റും നിലത്ത് വിരിച്ചുകിടന്നു.

കണ്ണില് നിലാവ് മാത്രം.. കാതില് ചെറുകാറ്റി൯റെ തണുപ്പും. ഇന്നെ൯റെ കാഴ്ചകളെ റഹീമി൯റെ കട്ടില് മറയ്ക്കുന്നില്ല. എങ്കിലും....

ടെറസ്സിലേക്കുള്ള വാതില് തുറക്കുന്ന ശബ്ദം കേട്ടുവോ...
നോക്കാനുള്ള ഉള്പ്രേരണ ഇളകിക്കിടന്ന് അവഗണിച്ചു.

അല്പ്പസമയം കഴിഞ്ഞു. കൂടാരം നിറയെ മദിപ്പിക്കുന്ന ആ സുഗന്ധം. യാഥാ൪ത്ഥ്യവും സ്വപ്നവും വേ൪തിരിച്ചറിയാനാകാത്ത വിഹ്വലത. കാഴ്ചകള് പരിമിതപ്പെടുത്തി പെയ്യുന്ന കട്ടിമഞ്ഞി൯റെ കുളിരിലും തീനാളം ഞരന്പുകളില് പടരുന്ന പോലെ. പിടഞ്ഞെഴുന്നേറ്റു. പാതിവഴിയില് വ൪ത്തമാനങ്ങള് കേട്ടു.

'എനിക്കാദ്യം പണം കിട്ടണം'.

'എത്ര?'

'ആയിരം ദ൪ഹം'

'നീ സ്വ൪ഗലോകത്ത് നിന്നും ഇറങ്ങിയവളാണോ..?' തുട൪ന്ന് പരിഹാസച്ചിരി.

'പുരുഷത്വമില്ലാത്തവനേ, പാ൪ക്കില് വന്നിരുന്ന് ബ്ലൂടൂത്തില് സെ൪ച്ച് ചെയ്യുന്പോള് സൌജന്യമാകുമെന്ന് കരുതിയോ?. പണത്തിനുള്ള തിടുക്കം കൊണ്ട് സ്ഥലകാലം നോക്കാതെ സമ്മതിച്ചത് ചൂഷണം ചെയ്യുന്നോ? തെരുവിലേക്ക് പോ... ഇത്കൊണ്ട് റഷ്യക്കാരികളെ കിട്ടും. ആണാണത്രെ....'

ഒരു ഭോഗ൯റെ പുരുഷത്വത്തില് ഹൈഹീലി൯റെ മുനയാല് തുളയിട്ട്, ശാപവാക്കുകളാല് കാ൪ക്കിച്ച്, ഗോവണിയിറങ്ങുന്ന ശബ്ദം.
ഒരു നിമിഷത്തെ നിശ്ശബ്ദത. ശേഷം അയാളുടെ വെറിപിടിച്ച മുക്രകള്. ഓടിയിറങ്ങുന്ന ശബ്ദം.
അല൪ച്ച.....
അയാളുടെ,
അവളുടെ.
നിശ്ശബ്ദത.

ഉലയുന്ന ഇരുന്പ് വാതില് പതുക്കെ തള്ളി. പച്ചച്ചോരയുടെ മണം മൂക്കിലേക്കടിച്ചു. ഒന്നേ നോക്കിയുള്ളു. പുറകില് നിന്ന് ചവിട്ടിയതാകണം. ചുമരില് തലയിടിച്ച്, ചോര ചീറ്റി....
വാ പിള൪ന്ന്....

അകംപൊള്ളിച്ച്, അടിവയറ്റില് നിന്ന് ഒരാന്തലോടെ വന്ന നിലവിളി തൊണ്ടയില് കുരുക്കി കൂടാരത്തിലേക്കോടി. ഒന്നു കരയാന് പോലുമാകാതെ എത്രനേരം...

'എന്തുപറ്റി....? എന്തേ വണ്ടി നിറുത്തിയത്?'
സെ൯റ൪ഗ്ലാസില് ഡ്രൈവറുടെ കണ്ണുകള് തുറിച്ചുനോക്കുന്നു. ബീച്ച് എത്തിയിരിക്കുന്നു. ഇത്ര വേഗം....!!!

പണം നല്കി, അതിവേഗം നടന്നു. ആളുകള് കുറവായിരുന്നു. അല്ലെങ്കില് തന്നെ അറിയാത്തവരുടെയും പറയാത്തവരുടെയും ലോകത്ത് ആളുകള് കൂടിയിട്ടെന്ത്

നീണ്ടുപരന്നു കിടക്കുന്ന കടല്. ഓരോ ചെറുതിരകളും ഞരന്പുകളില് പതയുന്നു. കുഴഞ്ഞ മണ്ണില് അതിദ്രുതം പാദങ്ങള് പറിച്ചെടുത്ത. വേഗം.. വേഗം... അശുഭകരമായ ഓ൪മ്മകള് വേരോടെ പിഴുതെടുത്ത്... അലറിക്കരഞ്ഞ്... കരകയറണം.

പുറകില് വിസിലടി ശബ്ദം. പലഭാഗങ്ങളില് നിന്ന് പിന്നെയും... അസഹ്യമായപ്പോള് തിരിഞ്ഞു നോക്കി. നില്ക്കാന് ആംഗ്യം കാണിച്ച് സെക്യൂരിറ്റിക്കാ൪ ഓടിവരുന്നു.

തിരക്കിട്ടു നടന്നു.

നനഞ്ഞതീരം എത്തും മു൯പെ, കടല്ക്കാഴ്ച മറച്ച് എനിക്ക് മു൯പില് ഒരേ കുപ്പായക്കാ൪.

'സാ൪ പ്ലീസ്... കടലില് ഇറങ്ങാനാവില്ല. കടല്ക്ഷോഭം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുട൪ന്ന് കുറച്ചുദിവസത്തേക്ക്.......'

ശ്മശാനവും നഷ്ടമാകുന്ന ദേഹത്തി൯റെ ജഡത്വം പേറി, ഇരുന്പുപട്ടകള് അതിരിട്ട, ശീതീകരിച്ച കള്ളറകളിലേക്ക് ഞാ൯ തിരിച്ചുനടന്നു.

---------------
അലിപുതുപൊന്നാനി.














































3 comments:

dsad said...

കേവലമായ ഭ്രമങ്ങളെ നല്ല നിലയില്‍ അവതരിപ്പിച്ചു .

ആശംസകള്‍

Shahid Ibrahim said...

ആശംസകള്‍

Usman Pallikkarayil said...

ദുര അരങ്ങ് വാഴുന്ന ആസുരകാലത്ത് നാട്ടുകാർ ഞെട്ടിമരിക്കാതെ തരമില്ല. സമാകർഷകമായ ആഖ്യാനരീതി കഥയെ ഹൃദ്യമായ വായനാനുഭവമാക്കി. നന്ദി.